ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ശ്വസനത്തിന്റെ പാഠം

സ്നേഹം നിങ്ങൾക്ക് ഭൂമിയിലേക്കുള്ള വേരുകൾ തരുന്നു സ്വാതന്ത്ര്യം നിങ്ങൾക്ക് ജീവിതത്തിൽ അപ്പുറത്തുള്ള ചിറകുകൾ തരുന്നു. പിറക്കുന്ന നിമിഷം മുതൽ മരിക്കുന്നതു വരെ തുടർച്ചയായി ശ്വസിച്ചുകൊണ്ടിരിക്കുന്നു. ശ്വാസത്തെ പ്രാണൻ / ജീവൻ എന്നാണ് പറയുന്നത്. ശ്വസനം ഒരാളെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്നു. ശരീരം എന്നത് ഒരാളിലേക്ക് വന്ന പ്രപഞ്ചമാണ്. ഒരാളുടെ ശരീരം പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. ശരീരത്തിൽ ഉള്ളതെല്ലാം പ്രപഞ്ചത്തിന് ഭാഗമാകുന്നു. വിശ്വാവുമായി ഏറ്റവും അടുത്ത ഒരു കവാടം ആണിത്. ശ്വസനമാണ് അതിലേക്കുള്ള പാലം. ശ്വാസത്തിലെ രഹസ്യം അറിഞ്ഞാൽ ഒരാളുടെ ജീവിതം നീളുന്നു. ചിന്ത ക്രമരഹിതമാകുമ്പോൾ ശ്വസനവും ക്രമരഹിതമാകുന്നു. ഒരു ക്ഷണനേരം ശ്വസനം നിർത്തുമ്പോൾ ഒരാളുടെ ചിന്തകളും ഇല്ലാതാകുന്നു. ഒരാളുടെ ചിന്ത സ്വാധീനിക്കുവാൻ ശ്വസനത്തിന് കഴിയും. ഒരാളുടെ മനസ്സിൽ കോപം ഉണ്ടാകുമ്പോൾ അയാളുടെ ശ്വസന താളം മാറുന്നു. ശ്വസനം അസ്വസ്ഥമാകുന്നു; രക്തപ്രവാഹത്തിന് വേഗം കൂടുന്നു; ശരീരത്തിൽ ഭിന്നമായ ചില രാസവസ്തുക്കൾ ഉണ്ടാക്കപ്പെടുന്നു. ഗൗതമബുദ്ധൻ ബോധോദയത്തിലെത്തിയത് 'ശ്വാസന ശ്രദ്ധ'യിലൂടെയത്രെ. അദ്ദേഹം പറഞ്ഞു. " നിങ്ങളുടെ ശ്വസ
ഈയിടെയുള്ള പോസ്റ്റുകൾ

വിജയമന്ത്രങ്ങൾ - 3

മുൻഗണനാക്രമം തെറ്റരുത്

വിജയമന്ത്രങ്ങൾ - 2

വിജയമന്ത്രങ്ങൾ - 1

 

സ്വയം തേടുന്ന റിയാലിറ്റിഷോ

ഇത് റിയാലിറ്റി ഷോകളുടെ പെരുമഴക്കാലമാണ്. സ്‌ക്രിപ്റ്റിന് ചെലവില്ല, എഴുത്തുപണിയുമില്ല. മറ്റ് ജീവിതങ്ങളിലേക്കുള്ള താക്കോല്‍ദ്വാര-ദര്‍ശനം. പലര്‍ക്കുമത് ഏറെയിഷ്ടമാണ്. കൃത്രിമമല്ലാത്തതിനെ, യാഥാര്‍ഥ്യങ്ങളെ നാം ഇഷ്ടപ്പെടുന്നു. യാഥാര്‍ഥ്യത്തിന്റെ ഒരു മുഖമാണ് സത്യം. സത്യം മാത്രമേ പറയാവൂ എന്നാണ് കുട്ടികളെ ചൊല്ലിയും തല്ലിയും പഠിപ്പിക്കാറ്. മുതിര്‍ന്നപ്പോള്‍ എനിക്കുതോന്നിയിട്ടുണ്ട്, ആഗ്രഹമുണ്ടെങ്കില്‍ക്കൂടി പല സത്യങ്ങളും നമുക്ക് വിളിച്ചുപറയാനാവുമോ? വസ്തുതകളല്ലാതെ സത്യം അറിയാന്‍ കഴിഞ്ഞെന്നുവരില്ല, പറയാനും കഴിയില്ല. സത്യത്തിന്റേത് മരണമില്ലാത്ത ജീവിതമാണ്. ചെറുപ്പത്തില്‍ നാമുരുവിട്ടുപഠിച്ചതാണ് സൂര്യന്‍ കിഴക്കുദിക്കുന്നു പടിഞ്ഞാറ് അസ്തമിക്കുന്നു. സൂര്യന്‍ ഉദിക്കുന്നില്ല, അസ്തമിക്കുന്നുമില്ല എന്ന് നമുക്കിന്നറിയാം. ഒരു മായക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ അറിവുമാത്രമാണത് - നമ്മുടേതായ യാഥാര്‍ഥ്യം. ലോകത്തോട് നാം സംവദിക്കുന്നത് കാഴ്ചകളുടെയും വസ്തുതകളുടേതുമായ ഭാഷയിലാണ്. നീലാകാശവും നീലക്കടലും തോന്നലുകളാണെങ്കിലും നമ്മുടെ യാഥാര്‍ഥ്യങ്ങളാണ്. സമ്പൂര്‍ണസത്യമെന്നത് നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യമാണ്. കണ്ണില്‍ തെളി

എവിടെപ്പോയി ആ സന്ന്യാസി?

ഗ്രഹനില അപകടത്തിലായി ലൈംഗികാപവാദങ്ങളുടെ ചുഴിയില്‍പ്പെടുന്ന സ്വാമിമാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മുപ്പതുകളിലുള്ള സ്വാമി നടിമാരോടൊപ്പം കാമലീലകളാടി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതും ഭക്തര്‍ ഉറഞ്ഞുതുള്ളിയതും നാം കണ്ടു. സ്വാമി എന്ന പദത്തിന്റെ അര്‍ഥംതന്നെ യജമാനന്‍ എന്നാണ്, മറ്റാരുടെയുമല്ല സ്വന്തം ഇന്ദ്രിയങ്ങളുടെ യജമാനന്‍. ഹോര്‍മോണുകളുടെ ചോദനകള്‍ താളംപിടിക്കുന്ന മനസ്സിന്റെ ഉടമകളല്ല സന്ന്യാസിമാര്‍. കാമമോചിതനായ സന്ന്യാസിയല്ലായിരുന്നുവെങ്കില്‍ അത് ഒരു കുറ്റമേ ആവുകയില്ലായിരുന്നു.  ഒരഭൗമമായ ദൈവസൃഷ്ടിയെന്നോണം ഭയഭക്ത്യാദരവുകളോടെയാണ് സന്ന്യാസിമാരെ സമൂഹം നോക്കിക്കാണുന്നത്. എണ്‍പതുകളിലുള്ള ഒരു സ്വാമിയുടെ ആശ്രമം ജയിലായത് നാം കണ്ടതാണ്. സന്ന്യാസിസങ്കല്പവും സമീപകാല സംഭവങ്ങളും കൂട്ടിവായിക്കുമ്പോള്‍ സന്ന്യാസിമാരുടെ സൃഷ്ടിവേളയില്‍ ദൈവത്തിന്റെ അടയാത്ത കണ്ണുകള്‍ ഒരിടത്ത് പതിയാതെപോയെന്ന് സംശയിച്ചുപോയേക്കാം. മോക്ഷത്തിന്റെ പാതയില്‍ ലൈംഗികസാഹസങ്ങള്‍ക്ക് യാതൊരു റോളുമില്ല. എങ്കിലും പ്രകൃതി ഒരു മുപ്പതുകാരനെ രൂപകല്പനചെയ്യുന്നത് ഒരു അജന്‍ഡ വെച്ചാണ് - മനുഷ്യരാശിയുടെ പ്രജനനവും പ്രചരണവും.  സെക്‌സിന്റെ പ്രാഥമികോദ്ദ

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമന്വയ